Friday, August 20, 2010

മൃതസഞ്ജീവനിത്തറ

വടക്കുംനാഥന്റെ ചുറ്റുമതിലകത്ത് പ്രാര്‍തഥനകളോടെ ഞങ്ങള്‍.....

ദര്‍ഭപ്പുല്ലിന്റെ ഒരു പിടി എന്റെ ശിരസ്സില്‍ വാരിയിട്ട്

അവളെനിക്ക് ദീര്‍ഘായുസ്സുണ്ടാക്കി.....

പ്രതിബന്ധങ്ങള്‍ക്ക് തുണയായി

 മഹാ ഗണപതിയെ നമസ്കരിച്ചു.....

ഗോശാല കൃഷ്ണന്റെ സോപാനങ്ങളില്‍

അവളുടെ മിഴിനീര്‍തുള്ളികള്‍ വീണു ചിതറി .......

അവള്‍ സ്വയമുരുകുകയായിരുന്നു....

പിന്നെ മെല്ലെ

ആ ദര്‍ഭപ്പുല്ലുകള്‍ കരിഞ്ഞുണങ്ങി....

സ്വപ്നങ്ങളുടെ ആലിലയില്‍‍ കരിനാഗങ്ങള്‍
ആഞ്ഞുകൊത്തി...

വേര് ജീര്‍ണ്ണിച്ചു കടപുഴകിയ ആ ഇലഞ്ഞിമരത്തെപ്പോലെ
ഒരു ദിവസം....

അന്ന് അവളുടെ നിലവിളികള്‍ക്ക് മുന്പില്‍
ക്ഷേത്രനടകളടഞ്ഞു......
മണിയടിയൊച്ചകള്‍ നിലച്ചു....
കര്‍പ്പൂരത്തട്ടു മറിഞ്ഞു....

ഒടുവില്‍...

ബലിക്കല്ലില്‍ തലയടിച്ച് അവളൊരു സിന്ദൂരപ്പൊട്ടു വരച്ചു....


അടഞ്ഞ ചുറ്റുമതിലകത്ത് ഞാനൊറ്റക്കായി.....

Saturday, August 14, 2010

തിരിച്ചറിയപ്പെടാത്ത പ്രണയം

“ ഇത് ഒരുപാട് അകലത്തുനിന്നാണ്....




ഒരുപാട് നാളുകള്ക്കുശേഷം.....


എനിക്ക് കാണണമെന്ന് തോന്നുമ്പോള്‍ ആ കടല്ത്തീരത്ത്‌ വന്നുനില്ക്കാ നും നഗരത്തിലെ തിരക്കിനിടയിലൂടെ മുങ്ങാംകുഴിയിട്ടു നീങ്ങാനും നമുക്ക് പറ്റാത്ത അത്ര അകലത്തുനിന്നും.....


നിന്നോട് യാത്രപറഞ്ഞ അന്ന് ഞാനൊന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍......


നിന്റെ ഹൃദയത്തിന്റെ വിരല്ത്തുമ്പില്‍ മുറുകെ പിടിച്ചിരുന്ന എന്റെ കരങ്ങള്‍ വിടുവിക്കാന്‍ എനിക്ക് ശക്തിയുണ്ടാകുമായിരുന്നില്ല.....


എന്റെ ഹൃദയത്തിന്റെ പിന്‍വിളികളെ അവഗണിച്ച് നിന്റെ ജീവിതത്തില്നിന്നും ഞാന്‍ നടന്നകന്നത് നിന്റെ സന്തോഷത്തിനു വേണ്ടിയാണ്....


ഇത് എഴുതാനിരിക്കുമ്പോഴും ഞാന്‍ തിരിച്ചറിയുന്നു...നിന്നെ ഞാന്‍ എത്രക്കും സ്നേഹിച്ചിരുന്നു എന്ന്....


ഇവിടെ ഞാനെന്റെ സുഹൃത്തുക്കളെ പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു....


സാംസ്കാരിക ഭാരതത്തെപ്പറ്റി...


ബന്ധങ്ങളുടെ പവിത്രതയെപ്പറ്റി......


സ്നേഹം ഒരു അനുഭവമാകുന്നത് എങ്ങിനെയെന്ന്.....


പ്രണയത്തിന്റെ ആര്ദ്രത ഒരു ലഹരിയായി മനസ്സില്‍ നമ്മളറിയാതെ പടര്ന്ന് കയറുന്നതെങ്ങിനെയെന്ന്......


നീയറിയാതെ നിന്റെ പിന്നില്‍ ഒരു നിഴലായി ഞാന്‍ പിന്തുടരുന്നുന്റെന്നു നീ അറിയുക.....


നിന്നെ ഒരു സുഹൃത്തായിമാത്രം ഉള്ക്കൊള്ളാന്‍ പൂര്ണ്ണമായി എനിക്ക് കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും.....


നീ ഈ എഴുത്തിന് മറുപടി എഴുതരുത്.....


നിന്റെ് വാക്കുകളുടെ പുറകിലുള്ള നീയെന്ന മഹാസത്യത്തെ അവഗണിക്കാന്‍ തക്ക ശക്തി എനിക്കുണ്ടായില്ലെന്നുവരും.......


ഈ വിദൂരത......


എന്നെ നിന്നില്നി‍ന്നും അകറ്റിനിര്ത്തു്ന്ന ആ ദൂരം പോലും ഒരുപക്ഷെ ഞാന്‍ തരണം ചെയ്തുപോകും.....


എനിക്കൊരിക്കലും വീട്ടാനാകാത്ത ഒരു കടമായി നീയെന്ന സുഹൃത്ത് എന്റെയുള്ളിലുണ്ടാകും......


വീണ്ടും കാണുംവരെ നിര്ത്തുന്നു.....


സ്നേഹപൂര്വ്വം സ്വന്തം ക്രിസ്....”



ഇത് അയര്‍ലന്റില്‍ നിന്നും അവളെഴുതിയ എഴുത്താണ്...

എന്റെ സുഹൃത്ത്‌ ക്രിസ്....

ക്രിസ്ടീന ജോ നോര്മ്മാന്‍....

ഭൂഖണ്ടങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സൌഹ്രദത്തിന്റെ പനിനീര്പുഷ്പവുമായി എന്നിലേക്കിറങ്ങിവന്നവള്‍.....

പ്രക്ഷുബ്ധ ഹൃദയങ്ങള്‍ ആശ്വാസം തേടി അലയുന്ന കടല്തീരതുവച്ചാണ് ഞങ്ങളാദ്യം കണ്ടുമുട്ടിയത്....

എന്നെപ്പോലെ അലയടിച്ചെത്തുന്ന കടല്ത്തിരകളില്‍ മനസ്സുടക്കിപ്പോയവളായിരുന്നു അവളും.......

എന്നും ഒരേ സ്ഥലത്തുവച്ച് ഒരേ സമയത്ത് ഞങ്ങള്‍ കണ്ടുമുട്ടി.....

ആ കടല്ത്തീരത്തെ ഏകാന്തതകളില്‍ ഞങ്ങളെന്നോ സുഹൃത്തുക്കളായി....

പിന്നെ......

അവളുടെ വിലകൂടിയ സ്പോര്ട്സ് കാറില്‍ ഞാനെന്റെ ഒഴിവുസമയങ്ങള്‍ മറന്നുവച്ചു....

‘ ബാസ്കിന്‍രോബിന്സിന്റെ ‘ ഐസ്ക്രീം പാര്‍ലറകളില്‍...

ലഹരിയുടെ പതനുരയുന്ന പബ്ബുകളില്‍...

‘ സെരിനിട്ടി ‘ എന്ന യോഗാക്ലാസ്സില്‍....

അവളുടെ നിഴലായി ഞാനലഞ്ഞുനടന്നു.....

എന്റെ ജീവിതം പറിച്ചുനടപ്പെടുകയായിരുന്നു........

ജാക്ക്ഡാനിയല്സും പിസകളും എന്റെ മേശപ്പുറത്തും ജിട്ടെന്സു സിഗരറ്റ് എന്റെ വിരല്ത്തുമ്പിലും വന്ന് ഒഴിഞ്ഞുപോയി....

ഒപ്പം....

ഭാരതത്തിന്റെറ സാംസ്കാരിക പൈതൃകങ്ങളിലും പ്രണയത്തിന്റെ ഭാരതീയ വിശുദ്ധികളിലും സ്ത്രീത്വത്തിന്റെ മഹനീയ നിദര്ശ്നങ്ങളിലും അവളൊരിക്കലും മടുക്കാത്ത ശ്രോതാവായിരുന്നു.....

ചൌരസ്യയുടെ പുല്ലാംകുഴലും രവിശങ്കറിന്റെ സിത്താരും അവളുടെ ഹൃദയത്തിലേക്ക് പറിച്ച്നട്ടത് ഞാനാണ്....

സക്കീര്ഹു്സൈന്‍ തബലയില്‍ തീര്ക്കുന്ന മാന്ത്രികലോകത്തിനുമുന്പില്‍ അവളെല്ലാം മറന്നു....

അന്ന്.....

അവളുടെ വാഹനത്തിന് പതിവില്ലാത്ത വേഗതയായിരുന്നു....

എനിക്കേറെയിഷ്ടപ്പെട്ട അവളുടെ ചാര നിറമാര്ന്ന കണ്ണുകള്‍ കറുത്ത ഗ്ലാസ്സുകൊണ്ട് എന്നില്‍നിന്നും മറച്ചിരുന്നു....

അതിനിടയില്നിടന്നും ഊര്ന്നിറങ്ങുന്ന മിഴിനീര്ക്കണം എന്നെ അസ്വസ്ഥനാക്കി....

രാത്രി വൈകിയും ലക്ഷ്യമില്ലാതെ അവള്‍ വാഹനമോടിച്ചു.....

പബ്ബുകളില്നി്ന്നും പബ്ബുകളിലേക്ക്.....

കടന്നുപോയ വഴികളിലൂടെ വീണ്ടും വീണ്ടും.....

ഒടുവില്‍....

ഞങ്ങളാദ്യം കണ്ടുമുട്ടിയ ആ കടല്ത്തീരത്ത്‌.....

അപ്പോഴും അവളുടെ കയ്യില്‍ എരിയുന്ന സിഗരട്ടുണ്ടായിരുന്നു.....

എന്റെഴ മുടിയിഴകളില്‍ തലോടി വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.....

“ ഇന്ന് നമ്മള്‍ പിരിയുകയാണ്......”

എന്റെു പുറകിലെ കരിങ്കല്ഭിത്തിയില്‍ വന്നിടിച്ച കടല്തിര അവളുടെ വാക്കുകളെ വിഴുങ്ങിയോ...?

“ നീയറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.....


എന്നേക്കാളും.....


പക്ഷെ നിന്റെ. സ്വപ്നത്തിലെ ഒരു പെണ്കുട്ടിയായി രൂപം മാറാന്‍ എനിക്കൊരിക്കലും കഴിയില്ല എന്ന സത്യം ഞാന്‍ മനസിലാക്കുന്നു....


പക്ഷെ എനിക്ക് നിന്നെ എന്റെ സുഹൃത്തായി എന്നും വേണം.....


അതിനു വേണ്ടിയാണീ തിരിച്ചുപോക്ക്....


ഇനി ഞാനിവിടെ തുടരുന്ന ഓരോ നിമിഷവും എനിക്കെന്റെ ഹൃദയത്തെ നിയന്ത്രിക്കാനാവില്ല.....


നീ തേടുന്ന ഒരു ജീവിതം നീ കണ്ടെത്തിയതിനുശേഷം മാത്രം നമ്മള്‍ പരസ്പരം കണ്ടുമുട്ടും....


അതിനുശേഷം മാത്രം.....


പഴയപോലെ സുഹൃത്തുക്കളായി....”


മറുപടി പറയാന്പോലും അശക്തനായി നിന്ന എന്നെ ആലിംഗനം ചെയ്ത് എന്റെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് തിരിഞ്ഞുനോക്കാതെ അവള്‍ വാഹനമോടിച്ചുപോയി.....

എന്റെ കണ്ണുകളില്‍ നിറഞ്ഞ മിഴിനീര്‍ അതിന്റെ അകന്നുപോകുന്ന ചുവന്ന വെളിച്ചം എനിക്ക് കാണാതെയാക്കി....

തിരിച്ചരിയപ്പെടാതെയും തിരിച്ചുനല്കാനാകാതെയും ‘പ്രണയം’ ഒരു ശാപം പോലെ എന്നെ പിന്തുടരുന്നതെന്ത്‌........?

mailto:www.kadalasupuli@blogspot.com

Monday, August 2, 2010

ആണുങ്ങളായ ഞങ്ങള്‍

ഞങ്ങള്‍ മൂന്നുപേര്‍ നാട്ടിലെ കൊച്ചുതെമ്മാടികളായി മാറിക്കൊണ്ടിരിക്കുന്ന സമയം ....

ഞാനും കുട്ടപ്പായിയും മണിയനും.....

കുട്ടപ്പായി ഒരു ഷെയര്‍ മാര്ക്കറ്റ്‌ ബ്രോക്കര്‍ ആവേണ്ട ആളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്....

പ്രേമം എന്ന ഷെയര്‍ മാര്ക്ക്റ്റില്‍ പ്രൈമറിതലം മുതല്‍ മെമ്പര്ഷി്പ്പ്‌ ഉള്ള ആളാണ് കുട്ടപ്പായി.....

പ്രായം കൂടും തോറും അവന്റെ ഷെയറുകള്‍ കൂടിക്കൂടി വന്നു........

വാല്യു കുറഞ്ഞ പല ഷെയറുകളും അവന്‍ വര്ഷം തോറും വില്ക്കുകയും പലതും പുതിയതായി വാങ്ങുകയും ചെയ്തു.....

ഞാനാണെങ്കില്‍ ഒരുപാടു കഷ്ടപ്പെട്ട് ഒരു ലൈന്‍ വലിച്ചുകിട്ടി നിക്കണ സമയം...

മണിയന്‍ ഞങ്ങളുടെ ശിഷ്യനാണ്....

ഞങ്ങളുടെ കുരുത്തക്കെടുകള്ക്ക് ‌ ശിഷ്യപ്പെട്ടു ഞങ്ങളെപ്പോലെ ഒരു വലിയ കുരുത്തംകെട്ടവന്‍ എന്ന പേര് ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെടുന്ന ഒരു അത്യുല്സാഹി എന്ന് അവനെപ്പറ്റി പറയാം......

അങ്ങനെ അന്നും ഒരു ഗോള്‌്ഫ്ലയ്ക്‌ വാങ്ങി മൂന്നായി ഷെയര്‍ ചെയ്തു വലിച്ചു കിക്കായി തോട്ടുവക്കത്ത് മലര്ന്നു കിടക്കുന്ന സമയം....

പെട്ടെന്ന് കുട്ടപ്പായി ഒരു ചങ്കില്‍ കൊള്ളുന്ന പ്രസ്താവന നടത്തി....

നാളെ നമ്മള്ക്ക് തല മൊട്ടയടിക്കണം....

ങേ...ഞാന്‍ ഞെട്ടി.......

നീ ഞങ്ങളറിയാതെ പഫ് കൂടുതലെടുത്തല്ലേ...അതാ കിക്ക്‌ ആയി പിച്ചും പേയും പറയുന്നത്...മണിയന്‍ രോഷാകുലനായി......

കുട്ടപ്പായി ഒന്നുകൂടി സീരിയസ് ആയി...മൊട്ടയടിച്ച് നടക്കുന്നതാ ഇപ്പൊ ഫാഷന്‍...ലോകത്ത്‌ ഉണ്ടാകണ ഫാഷന്സ് നമ്മള് വേണം ഈ നാട്ടില്‍ ആദ്യം ഫോളോ ചെയ്യാന്‍....

അതില് എനിക്കും എതിരഭിപ്രായം ഉണ്ടായില്ല...

തലങ്ങും വിലങ്ങും സ്റ്റിചിന്റെ പാടുകളുമായി ഷൊര്ണൂകര്‍ ജങ്ക്ഷന്‍ സ്റ്റേഷന്‍ പോലെയുള്ള എന്റെ തലവരയുടെ മനോഹാരിതയോര്തപ്പോള്‍ എന്റെയുള്ളിലൂടെ ഒരു പരശുറാം നിര്ത്താതെ കടന്നു പോയി....

ഇതോടെ ഒരു നേത്രാവതിയും ഇനിയെന്നെ തിരിഞ്ഞു നോക്കില്ല...

കുട്ടപ്പായീടെ കാര്യം അങ്ങനല്ല...

ക്ലാസ്സിലെ ആണ്കുട്ടികള്‍ പറയുന്നത് പോലെ ആ ഗഡീടെ മേത്ത് ദൈവം പെണ്ണുങ്ങളെ ആകര്ഷിക്കണ എന്തോ സൂത്രം ഫിറ്റ്‌ ചെയ്തിട്ടുണ്ട്....

അതാ പെണ്ണങള്‍ ചുള്ളനു ചുറ്റും ഇങ്ങനെ കറങ്ങണെ.....

ആ നിര്ണ്ണായക തീരുമാനമെടുക്കാന്‍ ദൈര്യം കിട്ടാന്‍ വീണ്ടും ഒരു ഗോള്ഡ് ഫ്ലേക്ക് വാങ്ങി...

ഇത്തവണ ഞാന്‍ രണ്ട് പഫ് കൂടുതല്‍ എടുത്തു...

സംഘര്ഷം എനിക്കാണല്ലോ കൂടുതല്‍...

ഞാന്‍ ഒരു നിര്ദ്ദേശം വച്ചു....

തല മൊട്ടയടിക്കാം..പക്ഷെ ഞാന്‍ തൊപ്പി വയ്ക്കും...

കുട്ടപ്പായിക്ക് കലിയിളകി ..അതിലും ഭേദം നീ നിന്റെ പെരുചാഴിക്കു ദേഷ്യം വന്ന പോലത്തെ മുടിയും വച്ചു നടക്കാ.....

തൊപ്പി വയ്ക്കാനായി മൊട്ടയടിക്കണ്ട.....

ഞാനും മണിയനും ഒറ്റക്കെട്ടായിനിന്ന് എതിര്ത്തപ്പോള്‍ കുട്ടപ്പായി വഴങ്ങി.....

അങ്ങനെ പിറ്റേന്ന് ആ കര്മ്മം നടത്താന്‍ തീരുമാനമായി...

പക്ഷെ തൊപ്പി വാങ്ങണ്ടേ..മണിയന് സന്ദേഹം....

നമ്മക്ക് തൃശ്ശൂര്‍ന്ന്‍ വാങ്ങാം...ഇപ്പൊ ബസ്സുണ്ട്...വേഗം പൂവാം..കുട്ടപ്പായി ചാടി എണീറ്റു.....

ഞാന്‍ പിന്നേം ഞെട്ടി...

ഡാ ഇപ്പോള്‍ സമയം ആറു കഴിഞ്ഞു...തിരിച്ചുവരാന്‍ എട്ടേകാലിന്റെ. ബസ്സ്‌ കിട്ടോ....?

ഒമ്പത് മണിക്ക് ലാസ്റ്റ്‌ ബസ്സുണ്ട്...അതില് വരാം.....കുട്ടപ്പായിക്ക് സംശയമില്ല...

എന്നാലും നാളെ പോരേ..മണിയന് ധൈര്യം പോരാ....

ഡാ എന്തൂട്ടാ ഇത്ര പേടിക്കാന്‍...? ഒന്നുല്ലേങ്കില്‍ നമ്മള് ആണുങ്ങളല്ലേ..

ധൈര്യല്ലെങ്കില്‍ വരണ്ട....

തൃശൂര്ക്കാ് വേണെങ്കില്‍ കൊച്ചിക്കോ പോകാം ധൈര്യം ഇല്ലാന്ന് മാത്രം പറയരുത്.....മണിയന് അഭിമാനക്ഷതം....

എങ്ക്ടാ ടീംസ് ഈ നേരത്ത്...കണ്ട്രാവി സുരേഷിന്റെ ചോദ്യം...

തൃശൂര് പോയിട്ട് ഒരു അത്യാവശ്യം ഉണ്ട്...

അല്ലാ ഈ നേരത്ത് ആയോണ്ട് ചോതിച്ചതാ.....

സ്വരാജ് റൌണ്ടില്‍ ഇറങ്ങി ആഞ്ഞു നടന്നു...തൊപ്പി തപ്പി തപ്പി സമയം പോയി ...

എട്ടേകാലിന്റെ ഗോള്‌്ലൈന്‍ ഞങ്ങടെ മുന്പിലൂടെ കടന്നുപോയി....

കുട്ടപ്പായിക്ക് ഒരു കുലുക്കവും ഇല്ല....

എട്ടേമുക്കാലായപ്പോള്‍ ബസ്‌സ്റ്റാന്ഡി.ല്‍ എത്തി....

ങേ ശരണമയ്യപ്പ കാണാനില്ലാല്ലോ.....

ചേട്ടാ ശരണമയ്യപ്പ പോയോ....

അത് കഴിഞ്ഞ ചാല് കൊഴിഞ്ഞു.....മൊനയം ഷാപ്പിന്റെ അവടെ കെടക്കാ....ആലപ്പാട്ടക്ക് ഇനി ബസ്സില്ലല്ലോ ചുള്ളാ....

ദൈവമേ ലാസ്റ്റ്‌ ബസ്സ് ഫസ്റ്റ് പോയീന്നു കേട്ടിട്ടേ ഉള്ളൂ.....

എന്‍റെ ഹൃദയത്തിനുള്ളില്‍ രണ്ട് ഗുഡ്സുകള്‍ ഒരേ ട്രാക്കില്‍ വന്നു കൂട്ടിയിടിച്ചു......

കുട്ടപ്പായിക്ക് മാത്രം കുലുക്കമില്ല...

ഞാനും മണിയനും കുലംകുഷമായ ചര്ച്ച യിലാണ്.....

ഇനിപ്പോ എന്താ ചെയ്യാ...?

ഡാ നമ്മടെ അളിയന്റെ വീടുണ്ട്...ഇവിടെ അടുത്താ..അങ്ങോട്ടുപോകാം....

ഏയ് അത് ശരിയാവില്ല...കുട്ടപ്പായി മൊഴിഞ്ഞു...

നമ്മക്ക് സെക്കന്റ്‌ ഷോക്ക് കേറാം...അത് കഴിഞ്ഞ് ട്രാന്സ്പോ്ര്ട്ട് സ്റ്റാന്ഡിറല്‍ പോയിരുന്ന്‌ അഞ്ചുമണിയുടെ ഫസ്റ്റ് ബസ്സിനു പോകാം....

കുട്ടപ്പായി എന്നെ തല്ലിയില്ല എന്നേ ഉള്ളൂ....

എന്നാപ്പിന്നെ നീ ഒരു വഴി പറ...

ഞാനും മണിയനും കീഴടങ്ങി....

കുട്ടപ്പായി വിദൂരത്തിലേക്ക് നോക്കി നാടകീയമായി പറഞ്ഞു...

എനിക്ക് ഇപ്പോള്‍ തന്നെ അമ്മേനെ കാണണം....നമ്മക്ക് ഓട്ടോ പിടിച്ച് വീട്ടില് പോകാം....

ഇപ്പോള്‍ ബോധം കെട്ടത് ഞാനും മണിയനും ആണ്...

നാല്പ്പ്ത് ഉറുപ്പികയുടെ തൊപ്പി വാങ്ങാന്‍ മുന്നൂറ്റമ്പത് രൂപ ഓട്ടോക്കൂലി....

പിറ്റേന്ന്.....അതേ തോട്ടിന്‍കര......

ഞങ്ങള്‍ മൂന്ന് മൊട്ടകളും കണ്ടുമുട്ടി....

മണിയന്‍ പറഞ്ഞു..നിന്റെ എടുത്തുചാട്ടം കാരണം കുടുംബക്കാരുടെ മോത്ത് നോക്കാന്‍ പറ്റാന്ടായി ഗഡീ....

ഇനി തലേല് മുടി വരണ വരെ മുന്നൂറ്റമ്പത് രൂപേടെ കാര്യം പറഞ്ഞ്

അവര് നമ്മളെ പീഡിപ്പിക്കും....

തത്വജ്ഞാനിയെപ്പോലെ കുട്ടപ്പായി പറഞ്ഞു...

ഡാ ലൈഫില് അങ്ങനെ പല പ്രോബ്ലോം വരും....

നമ്മള് അതൊക്കെ ഫേസ് ചെയ്യണം...

ഒന്നുല്ലേങ്കില്‍ നമ്മള് ആണുങ്ങ.................................

ബാക്കി കേള്ക്കാന്‍ നിക്കാതെ ചത്താലും കുഴപ്പമില്ലാന്നു കരുതി

ഒട്ടും നീന്തല്‍ അറിയാത്ത ഞാനും എന്നേക്കാള്‍ കുറവ് നീന്തല്‍ അറിയുന്ന മണിയനും

തോട്ടിലേക്ക് എടുത്തുചാടി.....

അല്ല പിന്നെ....