Friday, April 29, 2011

വായന


ദാരിദ്ര്യം എന്നും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു...
ജീവിതം എന്നും ഒരു ചോദ്യചിഹ്നമായി അയാളുടെ മുന്പില്‍ വളര്ന്നു വലുതായി...
ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല..
വിശപ്പ്‌ കാര്ന്നു തിന്ന് തുടങ്ങിയപ്പോള്‍ പ്രതിരോധിക്കാന്‍ അയാള്‍ ഒരു മാര്ഗ്ഗം കണ്ടെത്തി...
വായന..
വായനശാലയില്‍ കുത്തിയിരുന്ന് അയാള്‍ പുസ്തകങ്ങള്‍ വായിച്ചു തള്ളി..
മണിക്കൂറുകള്‍ കടന്നു പോകുന്നതറിയാതെ...
കലണ്ടറിന്റെ താളുകള്‍ മറിയുന്നതറിയാതെ...
പിന്നെപ്പിന്നെ വായന ഒരു ലഹരിയായി അഭിനിവേശമായി അയാളില്‍ വളര്ന്നു ...
പലരോടും പുസ്തകങ്ങള്‍ കടം വാങ്ങി...
പിന്നെ പുസ്തകങ്ങള്‍ മോഷ്ടിക്കാന്‍ തുടങ്ങി...
പുസ്തക ശാലകളില്‍ , ആളൊഴിഞ്ഞ വീടുകളില്‍ , രാത്രിയുടെ മറവില്‍ അയാള്‍ നുഴഞ്ഞുകയറി..
പുസ്തകങ്ങള്ക്ക് വേണ്ടി...
ഒടുവില്‍ ...
ഒടുവില്‍ വായന നിര്ത്തി മോഷണം ഒരു തൊഴിലായി സ്വീകരിച്ചു...

1 comments:

ജയരാജ്‌മുരുക്കുംപുഴ said...

yadarthyangalude nerkazhcha......

Post a Comment